Posts

കളങ്കാവൽ

Image
ഭയമെന്ന വികാരത്തെ ആഴത്തിൽ ആവോളം അനുഭവിക്കുവാനുള്ള അവസരം നൽകുന്നുണ്ട് ജിതിൻ കെ ജോസിൻ്റെ  കളങ്കാവൽ എന്ന സിനിമ.ഇരുളിൻ്റെ കറുപ്പു കമ്പളം പുതച്ച ഇടവഴിയിലൊ,   കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന വിജന വീഥിയിലൊ ആകാം നാമപ്പോൾ ..... മരവിപ്പു പടർത്തുന്നൊരു തണുപ്പു നമ്മളെ പതിയെ ആവരണം ചെയ്തേക്കാം. അപ്പോൾ വീശുന്ന കാറ്റ്  മരണത്തിൻ്റെ നിശബ്ദമായൊരു ദൂതും പേറിയായിരിക്കാം നമ്മെ സമീപിക്കുന്നത്. ഹൃദയമിടിപ്പിൻ്റെ താളം സമയസൂചികയുടെ ടിക് ടിക് ശബ്ദത്തെയും കടന്ന് അതി ധ്രുതം ഉയർന്നു വന്നെന്നും വരാം. നാമൊരു തിയേറ്ററിൽ ഇരുന്നു സിനിമ കാണുകയാണെന്നു വരെ നാം മറന്നുപോവുകയും ചെയ്തേക്കാം. കളങ്കാവൽ അതാണ്. മുത്യുവിൻ്റെ പതിഞ്ഞ കാൽപാദങ്ങളോടെയുള്ള തേരോട്ടം. സ്ക്രീനിൽ കണ്ണു നട്ടിരിക്കുമ്പോൾ ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള വായിക്കുന്ന അനുഭവമാകണനിക്കാദ്യം തോന്നിയത് സിനിമ വികസിക്കവെ ചെറുപ്പത്തിൽ ഇരുളിലേക്ക് കണ്ണും നട്ട് ഭയം ഉള്ളിലൊതുക്കി  റിപ്പറുടെ പാദപതനം കാതോർത്തിരുന്ന അനുഭവത്തിലേക്കത് വളർന്നു. ഞാൻ ചുറ്റും നോക്കി. എല്ലാവരും അടക്കിപ്പിടിച്ച് ആകാംക്ഷാഭരിതരായി മുന്നിലെ സ്ക്രീനിൽ ആഴ്ന്നിരിക്കുകയാണ്. ...

നീ കാഫിറാണ്

Image
ലോകമൊട്ടാകെ സഞ്ചരിച്ചാലും, മഹനഗരങ്ങളിൽ രാപാർത്താലും , ശാസ്ത്രത്തിൻ്റെയും, സാങ്കേതികതയുടെയും സാദ്ധ്യതകളുപയോഗപ്പെടുത്താതെ ഒരു നിമിഷം പോലും ജീവിക്കുവാനാവില്ലെന്ന  പരമബോദ്ധ്യമുണ്ടെങ്കിൽ പോലും മതാന്ധതയുടെ ഇരുളിലഭയം തേടുവാനുള്ള കേവല മനുഷ്യ വാഞ്ജയ്ക്ക് ഒരറുതിയുണ്ടാകില്ലെന്നു വേണം കരുതുവാൻ. അങ്ങിനെയൊരു കാലം സമാഗതമാകണമെങ്കിൽ ബോൺസായികളാക്കപ്പെടുവാൻ വിധിക്കപ്പെട്ട പുതു തലമുറയെ  ശാസ്ത്രത്തിൻ്റെയും യുക്തിബോധത്തിൻ്റെയും വിശാല ലോകത്തെത്തിക്കുവാനുമുള്ള ആർജ്ജവത്വം നമുക്കുണ്ടാകണം. അറിവെന്നത്  വായനയിലൂടെയും കാഴ്ച, ശ്രാവ്യ പ്രക്രിയയിലൂടെയും നമ്മിലെത്തുന്ന വിവരങ്ങൾ മാത്രമല്ലെന്നും , അതൊരനുഭവമാണെന്നും, അപഗ്രഥനത്തിലൂടെ മാത്രമെ നമ്മുടെ മുന്നിലെത്തുന്ന വിവരങ്ങളെ ഉൾക്കൊള്ളുവാനും ഉപയോഗിക്കുവാനും പാടുള്ളുവെന്നും നാം സ്വയം മനസ്സിലാക്കുകയും, അവർക്കത് മനസ്സിലാക്കി കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. രസപ്രധാന കലാരൂപങ്ങളിലൂടെയും, സാഹിതീരൂപങ്ങളിലൂടെയും നാമിത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും വേണം. എന്നാൽ സമീപകാലത്ത് സാഹിത്യാദി കലകളും, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളും യുക്തിഹീനമായ മതാചാര , മനുഷ്യത്വഹീന കാര...

എൻ്റെ ആത്മം

വിഷം:സഹജീവികളോടുള്ള കരുണയ്ക്കും സഹാനുഭൂതിക്കുമുപരിയായി മതമെന്ന വികാരം കുത്തിവെക്കപ്പെട്ടുക്കൊണ്ടിരിന്നിടത്തോളം കാലം സമൂഹത്തിൽ വർഗ്ഗീയതയുടെ വേരുകൾ ആഴങ്ങൾ തേടിക്കൊണ്ടേയിരിക്കും ___ ചന്ദ്രൻ മൊട്ടമ്മൽ___

ഇരകൾ

Image
        മഹാനഗരപാലികയിലെ തിരക്കുകൾക്ക് സജീവത കൈവരുന്നതിന് മുൻപ്  പ്രവർത്തി സ്ഥലത്തെത്തിച്ചേരുവാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ. ആദ്യ ദിനം റാപ്പിഡൊ സേവനം സ്വീകരിച്ചെങ്കിലും തുടർ ദിനങ്ങളിൽ ഇതഭികാമ്യമായി തോന്നിയില്ല കാരണം അരമണിക്കൂർ യാത്രക്ക് 750 രൂപയോളം ചിലവിടേണ്ടി വരും. പൊതുഗതാഗതം ഉപയോഗപ്പെടുത്തിയാൽ പോക്കുവരവ്  അൻപത് രൂപയിലൊതുങ്ങും. ശീതീകരിച്ച ബസ്സിലാണെങ്കിൽ നൂറു രൂപയും. പക്ഷെ നമ്മുടെ സമയം ക്രമപ്പെടുത്തേണ്ടിവരുമെന്ന് മാത്രം നഗരയാത്രയിൽ നമ്മളെ ഏറെ സഹായിക്കുന്ന ഒന്നാണ് ബസ്സുകളുടെ ക്രമനമ്പറുകൾ. ഏത് സ്ഥലത്താണോ നമുക്കെത്തേണ്ടത് ആ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്ന ബസ്സുകളിൽ കയറിയാൽ മതി. എന്നാൽ ഇതേ സ്ഥലത്തേക്കു തന്നെ പല വഴികളിലൂടെ സഞ്ചരിച്ചെത്തുന്ന ബസ്സുകൾക്ക് നമ്പറിൽ ആംഗലേയാക്ഷരങ്ങൾ കൂടെ ചേർത്തിട്ടുണ്ടാകും. ഇതും ബസ്സുകൾ തിരിച്ചറിയുവാൻ സഹായിക്കുന്നു. നിർഭാഗ്യവശാൽ സൈറ്റ് സന്ദർശനത്തിന് ഓൺലൈൻ റാപ്പിഡൊ സേവനം സ്വീകരിച്ചതിനാൽ  ആ പ്രദേശത്തേക്കുള്ള ബസ്സ് നമ്പർ ഞാനറിഞ്ഞു വെച്ചിരുന്നില്ല. ഇതൊരു ചെറിയ ആശങ്കയ്ക്ക് വഴിവെച്ചെങ്കിലും കന്നഡ ഭാഷ എഴുതാനും വായിക്കു...

ബംഗായനം

Image
  കൊൽക്കത്തയുടെ കവാടത്തിൽ: കുളി നൽകിയ സുഖാലസ്യത്തിൽ നന്നായൊന്നുറങ്ങിയെഴുന്നേറ്റപ്പോഴേക്കും യാത്രാ ക്ഷീണമൊന്നടങ്ങി. വീണ്ടും വിസ്തരിച്ചൊരു കളി നടത്തി പുറത്തേക്ക് പോകാനായി ഒരുങ്ങി. ഹോട്ടലിൻ്റെ താഴത്തെ നില ബാർ ആണ്. ഒരു ഡാൻസ് ബാറും ഇതിനനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. നഗരം രാത്രിയെ വരവേൽക്കാനൊരുങ്ങി കഴിഞ്ഞിരിക്കുന്നു. വല്ലതും കഴിച്ചിട്ടാവാം രാത്രി സഞ്ചാരം എന്ന് തീരുമാനിച്ച് തെരുവിലൂടെ പതിയെ നടന്നു. ഒരു സൗത്ത് ഇന്ത്യൻ ഡിഷ് ആണ് ലക്ഷ്യം. ഹോട്ടൽ അന്വേഷിച്ച് അങ്ങുമിങ്ങും നോക്കി നടക്കുമ്പോൾ ഒരു ഹോട്ടലിൻ്റെ പേര് കൗതുകം ജനിപ്പിച്ച് ദൃഷ്ടിപഥത്തിലെത്തി. "ഹിന്ദു ഹോട്ടൽ ". പല സ്ഥലങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു ഹോട്ടലിൻ്റെ പേര് ഇത്തരത്തിൽ എവിടെയും കണ്ടിരുന്നില്ല. ഇംഗ്ലീഷ് ദിനപത്രമായ "ദി ഹിന്ദു " മാത്രമാണ് ഇതിനൊരപവാദമായി ഒരു പൊതു സംരഭത്തിന് കണ്ടത്. ഹിന്ദു ഭക്ഷണം പിന്നീടൊരിക്കലാവാം എന്ന് തീരുമാനിച്ച്  മുന്നോട്ട് നടന്നപ്പോൾ ഒരു  തമിഴ് മൊഴി കാതിലെത്തി. ഹാ !!!....ആശ്വാസം. ഹോട്ടലിനകത്ത് ഹൗറയിലെയും കൊൽക്കത്തയിലേയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട...

ബംഗായനം

Image
ഹൗറ : ട്രെയിനിനകത്ത് നല്ല തിരക്കായിരുന്നു. ലഗ്ഗേജ് ബർത്തിൽ പോലും ആളുകൾ തിക്കിതിരക്കിയിരിക്കുന്നുണ്ട്. ഒഴിഞ്ഞു കണ്ട ഒരിടത്ത് ബാക്ക്പാക്കറും ഡ്രോയിംഗ് ബോർഡും തള്ളിക്കയറ്റി വെച്ചു. എവിടെയെങ്കിലും അല്പം ഒഴിവുണ്ടോ എന്ന് തിരക്കി നടപ്പിലാണ് വിപിൻ. ചൂടും വിയർപ്പിൻ്റെ ഗന്ധവും അസഹ്യമായപ്പോൾ വാതിലിൻ്റെ ഭാഗത്തേക്ക് നീങ്ങി. കാലിന് നല്ല വേദനയനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.  ബോൽപൂരിലേക്കുള്ള യാത്രയിൽ പരിചിതമായ സ്ഥലനാമങ്ങൾ അതിവേഗം പിന്നിലേക്ക് മറഞ്ഞു കൊണ്ടിരിന്നു. ഇടക്കൊന്നു വാതിൽ തുറന്നപ്പോൾ തീക്കാറ്റ് ഉള്ളിലേക്കിരച്ചു കയറി. അക്രമകാരിയായ ഒരു ശത്രുവിൻ്റെ പ്രവേശനം തടയാനെന്നവണ്ണം വാതിലമർത്തി ഞാനതിനെ പ്രതിരോധിച്ചു. ഒടുവിൽ തളർന്ന്  തറയിൽ ഇരുന്നു. മൂന്നര മണിക്കൂറോളം എടുത്ത് വണ്ടി ഹൗറ സ്റ്റേഷനിലെത്തി. കെട്ടും ഭാണ്ഡവുമായി ഞങ്ങൾ വെളിയിലിറങ്ങി. ഇനി വിശ്രമിക്കാനൊരിടം കണ്ടെത്തണം. നടപ്പാതയിലൂടെ മുന്നോട്ട് നടക്കവെ ഞങ്ങൾ ടൂറിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞൊരാൾ പിറകെ കൂടി. ഹോട്ടലുകൾക്ക് ഉപഭോക്താക്കളെ പിടിച്ചു കൊടുക്കുന്ന ഇടനിലക്കാരനാവണം !! അവരുടെ ഹോട്ടലിൽ മുറിയെടുത്താലുള്ള സൗകര്യങ്ങളെ കുറിച്ച്...

ബംഗായനം

Image
ബോൽപൂരെ വിട : ടോട്ടോ ഡ്രൈവർ ഭയന്നു പോയിരുന്നു. അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടത് പോലെ തോന്നി. എങ്കിലും ഞങ്ങളുടെ വാക്കുകൾ അയാളുടെ മനോധൈര്യത്തെ തിരികെ കൊണ്ടുവരികയും വാഹനമോടിക്കുവാൻ സന്നദ്ധനാവുകയും ചെയ്തു. ഇതിനകം തന്നെ ദീപകും സ്ഥലത്തെത്തി. ടോട്ടോയിൽ കയറ്റി വെച്ചിരുന്ന സ്കൂട്ടറിൽ കയറ്റാവുന്നത്രയും സാധനങ്ങൾ തിരിച്ചിറക്കി അവയുമായി ദിപക്  ടോട്ടോയ്ക്ക് മുന്നിൽ യാത്രയായി. ഞങ്ങളെയും കൊണ്ട് ടോട്ടോയും. അര മണിക്കൂറിനകം ഞങ്ങൾ പുതിയ താമസ സ്ഥലത്തെത്തുകയും ടോട്ടോയിൽ നിന്ന് സാധനങ്ങളിറക്കി വെച്ചയുടൻ ദീപക് വിപിനെയും കൊണ്ട്  ഒരു ക്ലിനിക്കിലോട്ട്  പോയി. നല്ല സൗകര്യമുള്ള ഒതുങ്ങിയതും  മനോഹരവുമായ ഒരു കൊച്ചു വീടാണത്. നല്ലൊരു പൂന്തോട്ടമൊക്കെ ഒരുക്കുവാൻ സൗകര്യമുള്ള മുറ്റം അതിനുണ്ടായിരുന്നു. അടുക്കള ഭാഗത്ത് പപ്പായയും. മുൻവശത്തു തന്നെ ഒരു മാവുമുണ്ടതിന്. വേണമെങ്കി ഒരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുവാനുള്ള സൗകര്യവുമുണ്ട്. ടോട്ടോയിൽ കൊണ്ടു വന്നതിൽ കൂടുതലും ഞങ്ങളുടെ ലഗ്ഗേജുകളും സോനാജ്ജോരിയിൽ നിന്നും ബോൽ പൂരിൽ നിന്നും വാങ്ങിയ കരകൗശലോൽപ്പന്നങ്ങളുമായിരുന്നു. അവ തുറന്നു പരിശോധി...