Posts

Showing posts from June, 2023

ബംഗായനം

Image
ബംഗാളി മല്ലു വാല നല്ല വിശാലമായ മൂന്ന് മുറികളും അടുക്കളയും ശുചി മുറിയുമൊക്കെയുള്ള സൗകര്യമുള്ള ഇടമായിരുന്നു ദീപക്കിന്റെ വാസ സ്ഥലം. കയറിച്ചെല്ലുന്ന മുറിയിൽ ധാരാളം സാരികൾ അടുക്കിയും വിരിച്ചുമിട്ടതിനിടയിൽ ഒരു യുവാവിന് എന്തോ നിർദ്ദേശങ്ങൾ നൽകുകയാണ് ആര്യ . കോഴിക്കോട് വെച്ച്  ദീപകിനെയും ആര്യയെയും പരിചയപ്പെടുമ്പോൾ ദീപക് കലാഭവനിലെ പഠനം കഴിഞ്ഞു നിൽക്കുകയും ആര്യ അവിടെ  പ്രിന്റിങ്ങ് ടെക്നോളജി പഠനത്തിന്റെ അവസാന നാളുകളിലുമായിരുന്നു. കലാഭവനിൽ വെച്ച് മൊട്ടിട്ട പ്രണയം അവരെ ഒന്നു ചേർത്തിരിക്കുന്നു.ആര്യ ഇപ്പോൾ ഗൃഹനാഥ ആയിരിക്കുന്നു. യാത്രാക്ഷീണത്തെ മറികടക്കാൻ പോന്ന  ദീപ്തമായൊരു പുഞ്ചിരിയോടെ ആര്യ ഞങ്ങളെ  അകത്തോട്ട് ക്ഷണിച്ചു. ഈസലിൽ  വരച്ചു തുടങ്ങിയൊരു വലിയ ക്യാൻവാസ് ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അടുക്കി വെച്ച സാധനങ്ങൾക്കിടയിലൂടെ ദീപക് ഞങ്ങളെ  ഒരു മുറിയിലേക്കു കൊണ്ടുപോയി. നല്ലവണ്ണം കാറ്റും വെളിച്ചവും കടക്കുവാൻ പാകത്തിൽ നിർമ്മിച്ച വലിയ ജനാലകളുള്ള ആ മുറിയിൽ നേരിട്ട്  അടുക്കളയിലേക്കും പ്രധാന ഹാളിലേക്കും വാതിലുകളുണ്ട്. വസ്ത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ നാലു പേർക്ക് ...

എന്റെ അത്മം

____ എന്റെ ആത്മം____ ഗുണം :- സ്വമനസ്സാലെ നാം പഠിച്ചെടുക്കുന്ന ഏതു കാര്യത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താവ് നാം തന്നെ ആയിരിക്കും. ____ ചന്ദ്രൻ മൊട്ടമ്മൽ___

എന്റെ ആത്മം

____ എന്റെ ആത്മം___ അപനിർമ്മിതിയുടെ അനന്തരഫലം:- ചരിത്രത്തിന്റെ ഭാഗമാകേണ്ടത്  അതിന്റെ അപനിർമ്മിതിയിലൂടെയല്ല. ചരിത്രപരമായ മുന്നേറ്റങ്ങളിലൂടെയാണ്. വളച്ചൊടിക്കലുകളും  നീക്കം ചെയ്യലുകളും  മറഞ്ഞുപോയ കാലത്തിന്റെ തിരുശേഷിപ്പുകളെ മായ്ച്ചു കളയുക മാത്രമല്ല ചെയ്യുന്നത് , വരുംകാല നിർമ്മിതിക്കുള്ള ഊർജ്ജത്തെ കെടുത്തി കളയുക കൂടിയാണ്. ___ ചന്ദ്രൻ മൊട്ടമ്മൽ__

ബംഗായനം

Image
ആത്മസൗഹൃദങ്ങളുടെ തണലിൽ:- വിപിൻ ഇരിട്ടി , ദീപക് പൗലോസ്  ദമ്പതികളായ ദീപക് പൗലോസിന്റെയും  ആര്യശ്രീയുടെയും താമസസ്ഥലമാണ് ബോൽപൂർ ദിനങ്ങളിൽ ഞങ്ങളുടെ താവളം. കലാഭവനിൽ ഫൈൻ ആർട്സ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ ഇപ്പോൾ ബംഗാളിൽ തന്നെ താമസിക്കുന്നു. നമ്മുടെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ മക്കളാണിവർ . നമുക്കൊന്നവരെ പരിചയപ്പെടുവാനുണ്ടായ സാഹചര്യമൊന്ന്  പരിശോധിക്കാം. ഈ യാത്രയുടെ ബീജാവാപം നടക്കുന്നത് യഥാർത്ഥത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി ഒന്ന് മുതൽ നാലു വരെയുള്ള നാലുദിനങ്ങളിലേതോ ഒരു ദിനത്തിലാണ്. കോഴിക്കോട്,  ലളിത കലാ അക്കാദമിയിൽ ഈ ദിനങ്ങളിൽ ഒരു സംഘ ചിത്ര  പ്രദർശനം നടത്തിയിരുന്നു. ഇതിനു മുൻപ് ഞങ്ങൾ നാലു പേർ നടത്തിയ ട്രാവൽ ബ്രഷ് ഇന്ത്യാ വരയാത്രയിൽ വരക്കപ്പെട്ട  പെയിന്റിങ്ങുകളുടെ പ്രദർശനമായിരുന്നു അന്നവിടെ നടന്നുകൊണ്ടിരുന്നത്. അക്കാദമി ഗാലറിയിലെ താഴത്തെ നിലയിൽ ഞങ്ങളുടെ പ്രദർശനം നടക്കുമ്പോൾ മുകളിലത്തെ നിലയിൽ അക്കാദമിയുടെ രണ്ട് പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. അത് ദീപക്കിന്റെയും ആര്യയുടേതുമായിരുന്നു.  ദീപക് പൗലോസിന്റെ രചന മെലിഞ...

മൂവാളംകുഴി ചാമുണ്ടി

Image
____ മൂവാളംകുഴി ചാമുണ്ഡി ___  പെയിന്റിങ്ങ് : മുവാളംകുഴി ചാമുണ്ടി അക്രിലിക് ഓൺ ക്യാൻവാസ് തുലാപ്പത്ത് കഴിഞ്ഞാൽ വടക്കൻ മലബാറിന്റെ രാവുകളെയും , പകലുകളെയും ത്രസിപ്പിച്ച്, തെയ്യക്കോലങ്ങളുടെ പുറപ്പാടുകളായി. രാത്രിയുടെ നിഗൂഢ സൗന്ദര്യത്തിന് മാറ്റുകൂട്ടി ഓലച്ചൂട്ടുകളുടെ മഞ്ഞ വെളിച്ചത്തിൽ ആസുരവാദ്യങ്ങളുടെ അകമ്പടിയോടെ , കാൽ ചിലമ്പുകളണിഞ്ഞ്, ആയുധധാരികളായവ ഉറഞ്ഞാടും..... അരിയും മഞ്ഞളു ചെത്തിപ്പൂവും നൽകി അനുഗ്രഹങ്ങൾ ചൊരിയും ... ഇത് മലബാറിന്റെ മാത്രം സൗഭാഗ്യം. സ്കൂൾ കാലഘട്ടങ്ങളിൽ തെയ്യം ഒരു ഹരമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തെയ്യക്കാവുകൾ ഉണരുമ്പോൾ ഉണരുന്നത് ഒരിക്കലും ഏതെങ്കിലും വിഭാഗത്തിന്റെ ദൈവിക ആചാരങ്ങൾ മാത്രമായിരുന്നില്ല. ആ നാടിന്റെ മൊത്തം സംസ്കൃതി ആയിരുന്നു. ഒരിക്കൽ ഒരു തെയ്യരൂപം വരക്കുവാൻ വേണ്ടി  മുഖത്തെഴുത്ത് മുതൽ പരിസമാപ്തി വരെയുള്ള കാര്യങ്ങൾ ഉറക്കമിളച്ചിരുന്ന്  മനസ്സിലാക്കിയതോർക്കുന്നു. അന്നിന്നത്തേത് പോലെ ഗൂഗിളോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ മൊബൈലുകളോ ഇല്ലായിരുന്നു... പകരം  കണ്ടതെല്ലാം മനസ്സിൽ കോറിയിട്ടു ...അതൊരനുഭവമായി...

ബംഗായനം

Image
ബംഗാളിന്റെ രുചിഭേദങ്ങളിലേക്ക് :- ദീർഘമായ മുപ്പതോളം മണിക്കൂറുകൾ നിർത്താതെ യാത്ര ചെയ്ത് ഒടുവിൽ  ബോൽപൂരിലെത്തിയിരിക്കുന്നു. എഴുപത്തി എട്ട് അടി നീളവും പത്ത് അടി വീതിയും പതിനഞ്ച് അടിയോളം ഉയരവും  ഉള്ള  ചലിക്കുന്ന ഒരു ചതുരപ്പെട്ടിയുടെ വശങ്ങളിലെ കമ്പിയഴികളുള്ള ചെറിയ ദ്വാരങ്ങൾക്കപ്പുറത്ത് അതിവേഗം പുറകോട്ട്  മറഞ്ഞു പോകുന്ന കാഴ്ചകൾക്ക് വിരാമമായിരിക്കുന്നു. ഇനിയെന്റെ ആകാശവും , കാഴ്ചകളും സ്വതന്ത്രവും വിശാലവുമാണ്. ഞാൻ സ്വതന്ത്രനാക്കപ്പെട്ടിരിക്കുന്നു. ദീർഘമായ യാത്രയും  കഠിനമായ ചൂടും ശരീരത്തെയും മനസ്സിനെയും നല്ലവണ്ണം ഉലച്ചിട്ടുണ്ട്. അല്പം വിശ്രമിക്കണം എന്നിട്ടാവാം യാത്ര . ലഗേജുകൾ താഴെ ഒതുക്കി വെച്ച് പ്ലാറ്റ്ഫോമിലെ ഇരുമ്പു ബെഞ്ചിൽ ഞാനിരുന്നു. വിപിൻ സമീപത്ത് നിന്ന്  മൊബൈലിൽ എന്തോ തിരയുന്നുണ്ട്. ഞങ്ങൾ വന്ന വണ്ടി തേരട്ടയെ പോലെ പതിയെ ഇഴഞ്ഞ്  .... പിന്നെ വേഗമാർജ്ജിച്ച് പ്ലാറ്റ്ഫോമിൽ നിന്നുമകന്നു പോയി. സമീപത്തുള്ള മേൽപ്പാലത്തിന്റെ  അഴികളിൽ ഉറപ്പിച്ച ലോഹ ഫലകത്തിലെഴുതിയ അക്ഷരങ്ങളിലേക്ക് ഞാനൊരിക്കൽ കൂടി കണ്ണുകളോടിച്ചു. "ബോൽപൂർ ശാന്തിനികേതൻ " . വലിയൊരു സ്റ്റ...

ബംഗായനം

Image
ബോൽപൂരിലേക്ക് : ഹൗറയിൽ നിന്ന്  ബോൽപൂർ  ശാന്തിനികേതനിലെത്താൻ നൂറ്റി അമ്പത്തഞ്ച് കി മി ദൂരം താണ്ടേതുണ്ട്. ഇത് റോഡ് മാർഗ്ഗം സഞ്ചരിക്കുമ്പോൾ ഉള്ള ദൂരമാണ്. മുന്നേ കാൽ മണിക്കൂർ സമയം ഇതിനു വേണം. ട്രെയിൻ മാർഗ്ഗം ഞ്ചരിക്കുമ്പോൾ ഇത് 145 കി.മീ ആയി ചുരുങ്ങും. സമയം മുന്ന് പത്ത് ആയിരിക്കുന്നു.ഞങ്ങൾക്ക് പോകുവാനുള്ള വണ്ടിയുടെ സമയം. മൂന്ന് ഇരുപത്തഞ്ച് ആണ്. കാഴ്ചകളെ അതിന്റെ വഴിക്ക് വിട്ട് ക്ലോക് റൂമിലെത്തി ലഗേജുകൾ കരസ്ഥമാക്കിയതിനു ശേഷം  വണ്ടി പുറപ്പെടുന്ന പ്രന്ത്രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെത്തി. ഇതിനകം തന്നെ അത് പ്ലാറ്റ് ഫോമിലെത്തുകയും സീറ്റുകളെല്ലാം നിറയുകയും ചെയ്തിരിക്കുന്നു. പല കമ്പാർട്ടുമെന്റുകൾ കയറി ഒടുവിൽ അധികം തിരക്കില്ലാത്ത ഒന്നിൽ ഞങ്ങൾ നിലയുറപ്പിച്ചു. മൂന്നര മണിക്കൂർ യാത്രയുണ്ടിനിയും. ഒരു വശത്തുള്ള ലഗേജ് റാക്കിൽ ലഗേജുക വെച്ചതിനു ശേഷം ഒരു സീറ്റിന്റെ കമ്പിയിൽ ചാരി നിൽപായി. അസഹ്യമായ ചൂടിൽ കമ്പാർട്ട്മെന്റ്  ഒരു ഓവന്റെ പ്രതീതി ജനിപ്പിച്ചു. ബെയ്ക് ചെയ്യുവാനുള്ള ഭക്ഷണപദാർത്ഥങ്ങൾ പോലെ അടുക്കി വെക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ . ചൂടു സഹിക്കാതെ ചിലർ തങ്ങളുടെ വസ്ത്രങ്ങൾ ഊരി ജാല...

സന്തോഷത്തിന്റെ മണിമുത്തുകൾ

നമ്മളനുഭവിക്കുന്ന സന്തോഷങ്ങളുടെയെല്ലാം കാരണം   നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്കുള്ള പ്രതിഫലമായി ലഭിക്കുന്നതാകണമെന്നില്ല. ചിലപ്പോളത് നമുക്കു പരിചയമുള്ളവരിൽ നിന്നോ, മറ്റു ചിലപ്പോൾ നമ്മളൊരിക്കൽ പോലും കാണത്തവരുമായോ , കാണാനൊരിക്കലും  സാദ്ധ്യതയില്ലാത്തവരുമായോ ബന്ധപ്പെട്ടു കിടക്കുന്നതായിരിക്കും. നമ്മളിവരിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ച് ,കാത്തിരുന്ന്  ലഭിക്കുന്ന ഒന്നല്ല ഇത്. നമ്മളറിയാതെ നമ്മളിലെത്തുന്നതാണ്. ഇത്തരം അപ്രതീക്ഷിത സന്തോഷങ്ങളാണ് ഏറ്റവും മധുരമായി നമുക്കനുഭവപ്പെടുക .... മൂല്യമുള്ളതും. അത്തരമൊരു സന്തോഷത്തിലേക്കാണ്  ഇന്നിന്റെ പ്രഭാതമെന്നെ വിളിച്ചുണർത്തിയത്. ഇന്നറിയപ്പെടുന്ന ഞാൻ എന്നാൽ സ്വയം വാർത്തെടുത്ത ഒന്നല്ല. ചില കടപ്പാടുകൾ അതുകൊണ്ടു തന്നെ പലരോടുമെനിക്കുണ്ട്. ഇതു വായിക്കുമ്പോൾ നിങ്ങൾ കരുതും ഞാൻ പറഞ്ഞു വരുന്നത് എന്നെ സാമ്പത്തിക പരമായോ  മറ്റു വിധേനയൊ സഹായിച്ചവർ ആയിരിക്കുമെന്ന്. സാമ്പത്തിക സഹായം തന്നവരില്ല എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. തീർച്ചയായുമുണ്ട്. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ  എനിക്ക് തുണയായെത്തിയവർ.... എന്നാൽ ചിലരാവട്ടെ മറ്റൊരു തരത്തിലാണ് എന്ന...

ബംഗായനം

Image
ഹൗറ സ്റ്റേഷൻ:- ഹൗറയിൽ നിന്നും ബോൽപൂരിനു പുറപ്പെടുന്ന ഞങ്ങളുടെ വണ്ടി  വൈകുന്നേരം 3.30 നാണ്. രണ്ട് മണിക്കൂറോളം ഇനിയും ബാക്കിയുണ്ട്. എന്നാൽ പിന്നെ സ്റ്റേഷനും പരിസരവും ചുറ്റി നടന്നു കാണാമെന്ന് ഞങ്ങൾ തീരുമാനിച്ചു. നല്ല തിരക്കാണ് സ്റ്റേഷനകത്ത്. തകര ഷീറ്റ് മേഞ്ഞ മേൽ വിതാനത്തിന് മൂന്നു നില കെട്ടിടത്തിന്റെ ഉയരമുണ്ടെങ്കിലും മുകളിൽ പിടിപ്പിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ പ്രോപ്പല്ലറുകളെ അനുസ്മരിപ്പിക്കുന്ന മൂന്നു പങ്കൾക്കും  പുറത്ത് തീ മഴ വർഷിക്കുന്ന സൂര്യ ഭഗവാന്റെ കോപത്തെ തെല്ലും ശമിപ്പിക്കുവാൻ സാധിക്കുന്നില്ലെന്നതാണ് സത്യം. സീറ്റുകളിൽ ഇരിക്കുന്നവരും തറയിൽ വിശ്രമിക്കുന്നവരും അവരുടെ ഇടയിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്ന വരുമായ ബഹുശതം യാത്രക്കാരെ തന്റെ ചിറകിലൊതുക്കി  ഹൗറ സ്റ്റേഷൻ നിലകൊള്ളുന്നു. കൈയ്യിലുള്ള ലഗേജുകൾ ക്ലോക് റൂമിൽ സൂക്ഷിക്കാനേൽപ്പിച്ച് ഞങ്ങൾ സ്റ്റേഷനു വെളിയിലിറങ്ങി. വാഹനങ്ങളടെയും ജനങ്ങളുടെയും  കുത്തൊഴുക്കിലൂടെ  പാത മുറിച്ചു കടന്ന് ഞങ്ങൾ സ്റ്റേഷനു മുന്നിലെത്തി. അതി മനോഹരമായ വാസ്തു ശില്പം പോലെ മുഴുവനായും കണ്ണിനു പിടി തരാതെ സ്റ്റേഷൻ കെട്ടിടം നീണ്ടു കിടക്കു...

ബംഗായനം

Image
__ പേലുവും  ടോട്ടോയും__ പലതുമെഴുതിയും മായ്ച്ചും ഞാൻ കഥയിലേക്ക് തിരിച്ചു വരുവാൻ ശ്രമിക്കുകയാണ്. നാമിപ്പോൾ ഗോദാവരി നദിയുടെ മറുകരയിലെത്തിയതെ ഉള്ളൂ. ഇനിയും കുറെ ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. കാഴ്ച്ചകളും അനുവങ്ങളും നമ്മളെ ഇനിയും കാത്തു നിൽക്കുന്നുണ്ട്..എങ്കിലും ഗോദാവരിയെ അങ്ങു തഴയുവാൻ നമുക്കു കഴിയുന്നതെങ്ങിനെ !!. മനുഷ്യ കുലത്തിന്റെ വികാസപരിണാമങ്ങളിൽ നദികൾക്കുള്ള പങ്ക് ചെറുതല്ല. മിക്ക സംസ്കാരങ്ങളും ഉടലെടുത്തത് നദീതടങ്ങളിലാണ്. സിന്ധുവും നൈലും ഗംഗയും,  മാത്രമല്ല. ഭൂമിയിലൂടൊഴുകുന്ന ഏതു നദിക്കും .പുഴയ്ക്കും, അരുവിക്കും പോലും  മനുഷ്യനെ തൊട്ടൊരു കഥ പറയുവാനുണ്ടാകും. എന്നാലും നാമവയെ നിരന്തരം മലിനമാക്കിക്കൊണ്ടിരിക്കുന്നു. നദികളും, കാടുകളും സംരക്ഷിച്ചു നിർത്തിയാൽ മാത്രമെ മനുഷ്യ കുലം അന്യം നിന്നു പോകാതിരിക്കൂ. പ്രകൃതിക്കു വേണ്ടി വാദിക്കുന്നവരുടെയും നിലകൊള്ളുന്നവരുടേയും വാക്കുകൾ വെറും നിലവിളികളായി മാറിക്കൂട. നമുക്കു വീണ്ടും ഗോദാവരിയിലേക്ക് തിരിച്ചു വരാം. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബേശ്വറിൽ നിന്നും ഉദ്‌ഭവിക്കുന്ന ഗോദാവരി ഇന്ത്യയിലെ ഏറ്റവും വലിയ നദികളിൽ രണ്ടാമത്തേതാണ്...

ബംഗായനം

Image
____ പാളം തെറ്റുന്ന അക്ഷരങ്ങൾ___ ശക്തമായ ഉലച്ചിലും ശബ്ദവും ഉറക്കത്തെ തടസ്സപ്പെടുത്തി. വണ്ടി നല്ല വേഗതയിലാണെന്നുള്ളതിന് സൂചന നൽകി. കിടന്ന കിടപ്പിൽ  ജാലകവിരിയുടെ മാറിക്കിടന്ന ഇത്തിരി വിടവിലൂടെ പുറത്തേക്ക് നോക്കി. ചുറ്റു ജലവിതാനം .... കര ദൃശ്യമല്ല. പകരം വലിയ ഉരുക്കു പാലങ്ങളുടെ അതിമനോഹരമായ കാഴ്ചയാണ് ദൃഷ്ടിപഥത്തിൽ. ബർത്തിൽ നിന്നും ചാടിയിറങ്ങി വാതിൽക്കലേക്കോടി. രണ്ടു വാതിലിനടുത്തും കാഴ്ചക്കാർ അവരുടെ തലക്കു മുകളിലൂടെ പാലങ്ങളുടെ ഉയർന്നു നിൽക്കുന്ന ഉരുക്കു കമാനങ്ങൾ കാണാം.  വണ്ടിയുടെ ഇരുവശത്തു കൂടിയും സമാന്തരമായവ പിറകിലേക്കോടി മറഞ്ഞു കൊണ്ടിരിക്കുന്നു. കരയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഈ സമയം വണ്ടിയുടെ സഞ്ചാര പാതയും ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സ്ഥലവും ഗൂഗിൾ ഭൂപടത്തിൽ തിരയുകയാണ് വിപിൻ. പാലത്തെ മറികടന്ന് വണ്ടി മറുകരയിലെത്തി വേഗത കുറച്ച് നിശ്ചലത പൂണ്ടു. വാതിൽക്കൽ നിന്നവർ മാറിയ തക്കം നോക്കി ഞാൻ വാതിലിനടുത്തെത്തി പുറത്തേക്ക് നോക്കി. വലിയ മഞ്ഞ ഫലകത്തിലെഴുതിയ കറുത്ത വലിയ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഇങ്ങിനെ കുറിച്ചിട്ടുണ്ട്. " ഗോദാവരി " ഗംഗ , കൃഷ്ണ, നർമ്മദ , ഗോദാവരി, കാവേരി ........ പലയിടങ്ങളി...